കിസപാതിയിൽ കിതാബടച്ചിരുപാതപോലെ
മടങ്ങിലും കരയല്ല നാം ഹതാശരായ് കരളേ
കിസ പാതിയിൽ ഇശൽ മുറിഞ്ഞുടൽ വേറിടും
സ്വരഗതിപോല്പിടയുന്നവർ
പുഴുക്കൾ നാമെങ്കിലും
കിസയത് തുടരും
നിളപോലേ നാം ഈ അഴിമുഖമണയും
വെൺതിരമലർ മാലകൾ അണിയിക്കുമോ
മുകിൽ അത്തർ ചൊരിയുമോ
അലയാഴിപൊൻ നിലാവിനാൽ
ഇഴചേർത്തു രാവു വിരിച്ചതിൽ
ഇളവേൽക്കുവാൻ വിളിക്കയായ് കരളേ
പൊന്നാനിയിൽ പുരാതനം
പല ദർഗ്ഗകൾ ഉരുവിടുമീ
പുകനാമ്പുകൾ ജപങ്ങൾ നാമെങ്കിലും
കരയരുതിനിമേൽ
മഴ പോലെ നാം ഈ മണലഴിതിരളും കണ്ണിമയടയാതെയെൻ
വിളികാത്തു നീ ശരരാന്തൽ ഒളി പോൽ
എരിയണേ