B:ആയിഷാ.ദേ ഇങ്ങോട്ട് നോക്കിയേ നിനക്ക്
ഇഷ്ട്ടപെട്ട ചോക്ലേറ്റ്സ്.വാങ്ങിട്ടുണ്ട്
G:ആഹ് തന്നേക്കു.. ഞാൻ ഒന്ന്
ചോദിച്ചോട്ടെ. നീ എന്തിനാ എന്നും
എനിക്ക് ചോക്ലേറ്റ് വാങ്ങി തരുന്നേ?
B: നിനക്കിഷ്ട്ടമുള്ളതൊക്കെ നിനക്ക്
വാങ്ങി തരുന്നതാ എനിക്കിഷ്ട്ടം
G:ആണോ.. എന്നാലേ എനിക്കു
ആനയെ ഇഷ്ട്ടാണ്.. വാങ്ങിതരോ
B:അതിനെന്താ..വാങ്ങാലോ .
തല്ക്കാലം നീ ചോക്ലേറ്റ് കഴിക്ക്..
G:മ്മ്മ് നല്ല മധുരം.
സ്നേഹത്തിന്റെ മധുരം.
B:ആയിഷാ .അല്ല ഈ സ്നേഹത്തിനു മധുരം
ഇണ്ടോ.. എനിക്ക് തോന്നിട്ടില്ല.
G:എന്റെ കണ്ണിലേക്കു നോക്കടാ.
വല്ലതും കാണുന്നുണ്ടോ?
B:ആ കാണുന്നുണ്ട് കാണുന്നുണ്ട്
G:എന്താ കാണുന്നത്?
B:ഒരു വലിയ സമുദ്രം അതിലൊരു
ചെറിയ തോണിയിൽ നമ്മൾ രണ്ടുപേരും
തുഴഞ്ഞു തുഴഞ്ഞുപോകുന്നു
സ്നേഹത്തിന്റെ അറ്റം തേടിയുള്ള യാത്ര ..
G:മ്മ്മ് സാഹിത്യം. തുടങ്ങിയോ..
എന്തായാലും തോണി തുഴയുന്നത്
നീയല്ലേ മിക്കവാറും തോണി
മുങ്ങി പോകും.
B:ഇല്ലെടി . അങ്ങ് അറബിക്കടൽ
വരെ നമ്മൾ പോകും.. .
G:ഒന്ന് നിലത്തു നിക്ക്. പെറുതെ ഓരോന്നും
പറഞ്ഞു മനുഷ്യനെ കൊതിപ്പെക്കേണ്.
B: ഞാൻ നിന്നോട്
പ്രണയം പറഞ്ഞ ആ ദിവസം നീ ഓർക്കുന്നോ.
G:പിന്നെ ആ മഴയത് നീ ഓടി വന്ന് എന്റെ
കുടയിൽ കേറി.. എന്നിട്ട് പറഞ്ഞു..
നിനക്ക് സമ്മതമാണെങ്കിൽ ഈ പെയ്യുന്ന
മഴപോലെ എന്റെ സ്നേഹത്തിന്റെ മഴ നിന്റെ
മനസിലും ഞാൻ പെയ്യിക്കാമെന്നു..
B:ആ ഡയലോഗിൽ അല്ലെ നീ വീണു പോയത്
G:എന്റെ തട്ടത്തിന്റെ മറകൊണ്ട്
നിന്നോടുള്ള എന്റെ പ്രണയം ആരും
കാണാതെ ഒളിപ്പിച്ചുവെച്ചതായിരുന്നു.
B:ആയിഷാ നിന്റെ മനസ്സ് ഏത്
താഴിട്ടു പൂട്ടിയാലും ഞാൻ തുറക്കും
.. അത്രക്ക് ഇഷ്ട്ടാണെ നിന്നെ
G:എന്നാ ഇപ്പോ തന്നെ നമുക്കു പോയി
കല്യാണം കഴിക്കാം .
റെഡി ആണോ?
B:ഞാൻ വരാടി.
അന്റെ വാപ്പാനെന്നോടു
ഈ മൊഞ്ചത്തി ആയിഷനെ എനിക്ക്
കെട്ടിച്ഛ് തരുമോന്ന് ചോദിക്കാൻ.
G:അധികം വൈകണ്ട.. അല്ലെങ്കിൽ
വേറെ വല്ല സുൽത്താൻ വന്നു
എന്നെ കെട്ടിക്കൊണ്ടു പോകും