F: കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട്
M: വരിവണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ
കാതില്‍ ചൊന്നതെന്തേ പറയില്ലേ
F: ഒരുപാടിഷ്ടമായി നിന്നെയെനിക്ക് കരളില്‍
കനവിന്‍ കാട്ടുഞാവല്‍ക്കാ പഴുത്തതും
അറിഞ്ഞോ
M: നീളന്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയോളേ
F: പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ
M: ആയില്യം കാവില്‍ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍
F: കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ചെണ്ട് മണിച്ചെണ്ട്
F: കൊയ്തിട്ട എള്ളു മെതിക്കണം പൊന്നോ
പൂരങ്ങള്‍ കാണാന്‍ പിന്നെപ്പോഴാണു നേരം
M: കൊയ്തിനും കൂടാം മെതിക്കാനും ചേരാം
കൂടെ നീ പോന്നാല്‍ ചാന്തും വളേം വാങ്ങാം
F: പൂരപ്പറമ്പീ വെച്ചു പൊന്നാങ്ങളേക്കണ്ടാല്‍
പോരിനിറക്കാൻ വേറെ പൂങ്കോഴികൾ വേണ്ട
ഞാനില്ല അയ്യയ്യോ ഞാനില്ല
M: ഞാനില്ലേ കൂട്ടിനു ഞാനില്ലേ
എല്ലാം എന്നേലും അറിയില്ലേ
F: ഇതി നൊടുക്കമോര്‍ത്തു
ഉറക്കമില്ലാതിരിക്കയല്ലേ ഞാന്‍
F:നിന്റെ വെളുത്തമുഖമൊന്നടുത്തു കാണാന്‍
വിളിച്ചതല്ലേ ഞാന്‍
F: കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിചെണ്ട്
M: ചക്രം ചവിട്ടുന്ന ചക്കിലെന്‍ ചങ്കിട്ടു
വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണേ
F: കഷ്ടമാണെന്നോടു കണ്ടാല്‍ ഇത്തിരിയും
ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ
M: ആറ്റിന്‍ കരയില്‍ വെയിലാറും നേരം വന്നാല്‍
ഓതാമൊരായിരം കാര്യങ്ങള്‍ ഞാന്‍ പെണ്ണേ
പോരാമോ ഒന്നൂയലാടാല്ലോ
F: ഞാനില്ല ആരേലും കാണില്ലേ
എല്ലാം നാടാകെ പറയില്ലേ
M: ഞാനെടുത്ത വെച്ചു കറുത്ത ചരടില്‍
കൊരുത്ത പൊൻതാലി
F: അതു കഴുത്തില്‍ കെട്ടിത്തരുന്നതും
കാത്തിരിക്കയല്ലേ ഞാന്‍
കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍
ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട്
M: ആ... വരിവണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ
കാതില്‍ ചൊന്നതെന്തേ പറയില്ലേ
F: ഒരുപാടിഷ്ടമായി നിന്നെയെനിക്കു അഹാ...
കരളില്‍
M: ഉം...
F: കനവിന്‍ കാട്ടുഞാവല്‍ക്കാ പഴുത്തതും
അറിഞ്ഞോ
M: ഓഹോ ഓഹോ
നീളല്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയേളേ
F: പൂവാകച്ചോട്ടിലെന്നെ
കാണാനായ് നിന്നവനേ
M: ആയില്യം കാവില്‍ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാൻ
M&F : ആയില്യം കാവില്‍ വിളക്കിന്നല്ലേ
കൂടെ പോരാമോ പൂരോം വിളക്കും കാണാൻ